Search This Blog

08/12/2011

മുന്നൊരുക്കം




അതന്നേറ്റവും ഉപകാരി 
കണ്ണ്! കണ്ണുതന്നെയാനത്
അതന്നേറ്റവും ഉപകാരി 
കണ്ണ്! കണ്ണുതന്നെയാനത്


അവന്‍ കണ്ണുകൊണ്ടവ കണ്ടാല്‍ 
മനസ്സിന്‍ താളുകളിലേയുതി 
നാവുകൊണ്ടവ പുന: ഉല്പാദിപ്പിക്കും
അപ്പോള്‍ പ്രേശ്നമുണ്ട് മുന്നില്‍ 


അവര്‍ അടിമപ്പെടാന്‍ വിധിക്കപ്പെട്ടവര്‍
ശ്രീഷ്റ്റാവിങ്കല്‍ നമിക്കട്ടെ!
അവര്‍ക്കേത് മാര്‍ഗവും തിരഞ്ഞെടുക്കാം 
ഇത് സൃഷ്റ്റവിന്‍ ആനുകൂല്യം 


അവരത്തിലെ ഓരോന്നിനെയും കാണുന്നു 
അതേ! പ്രപഞ്ചത്തിലെ  ഓരോന്നും 
അവയെ അവര്‍ താളുകളിലെയുതും
നാവുകൊണ്ടു  വെളിപ്പെടുത്തും


അവരെന്ത് കാണുന്നു എന്നത് മുക്യം
കായ്ച്ചകലെങ്ങനെ  രേഗപ്പെടുത്തുന്നു
രേഖകളെ എങ്ങനെയവര്‍ വ്യക്യാനിക്കുന്നു
വ്യാക്യനാങ്ല് എങ്ങനെ ഉല്‍കൊളപ്പെടുന്നു


അതേ ഇതുതന്നെയാണ് പ്രേശ്നം
മനുഷ്യന്റെ നോട്ടവുന്‍ അതിനര്‍ത്തവും
അവനവളെ കണ്ണുകളാല് സ്നേഹിക്കാം ലാലിക്കാം
അതേ കണ്ണുകളാല് വ്യ്പിചാരവുമാവാം


കണ്ണിന് മുന്നില്‍ അമ്മയില്ല
ജ്യേശ്ട്ടനുചത്തിമാര്‍ഹില്ല,സൌഹൃതങ്ങളില്ല
എല്ലാം സമം ,സമക്കാര്‍ മാത്രം
അവ എങ്ങിനെയും വ്യക്‍യനിക്കാപ്പെടാം 


സൂക്ഷിക്കുഗ ...വരും നാളെയേ 
ഇഹത്തില്‍ കണ്ണിനെ ഇണക്കിയാല്‍ 
പരത്തില്‍ കണ്ണ് നിങ്ങളെ വഴങ്ങും 
അതിനായി ഒരുങ്ങുക!











 



07/12/2011

മഫ്ലര്‍




അത് ഞാന്‍ മറക്കില്ല മറക്കാനാവില്ല
അന്ന് ഞാന്‍  കണ്ട കായ്ച്ച 
ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതും
ഒരുവനെന്‍റെ മുന്നില്‍  പ്രേത്യക്ഷ്യനായി 
   നീണ്ട മുടി  കീറിയ പാന്‍റും ഷര്‍ടും
   ഇറുഗി നീളം കുറഞ്ഞ പാന്‍റ് 
   അതുപോലെ ഷര്‍ടും
  ഞാനവാന് നാണയം നീട്ടി 
അവനെന്നെ നോക്കിയോരു ചോദ്യം
ഇതെന്താണ്? എന്തിനാണ്?
അപ്പോള്‍ പിച്ചക്ക് എത്തിയാതല്ലേ?  [എന്‍റെ മൌനം ]
എന്‍റെ അതിശയോക്തിയുടെ ഉത്തരം
  ഇതാനിപ്പോ ട്രെന്‍റ് 
  ഞാണ്‍ എന്നെതന്നെ നോക്കി
  മുന്നില്‍ ട്രെന്‍റെങ്കില്‍ ഞാനിട്ടത് ?
  അപ്പോള്‍ ഞാനിടുന്നത് വസ്ത്രമല്ലതായതു എന്നുമുതല്‍?

04/12/2011

കശാപ്പുകാരന്‍










സ്ത്രീധനമെന്ന് കേട്ടയുടന്‍ 
സ്ത്രീ തന്നെ ധനമെന്ന് പറഞ്ഞവര്‍
അവ പറയാനൊരു വാക്കുമാത്ര -
മെന്നും മറുപ്പാട്ട് പാടി പ്പറയുന്നു.
       ജീവിതമെന്നത് കേവല വാചാലതായല്ലപോലും 
       വേണമാവനും ഒരുപാട് ഗാന്ധിതലകള്‍ 
       നോട്ട് വിലയാല്‍ കല്‍പ്പിക്കുമവളുടെ
       ജീവിത ദൃഢത ,എന്നുള്ള നാട്യം .
പണമൊന്നു കൈകളിലെത്തിയാല്‍
അവള്‍ എന്‍റെ കൈകളില്‍ സുരക്ഷിതം 
പനമത്ര കിട്ടിയില്ലെങ്കില്‍- 
ലവളെന്‍റെ കൈകളില്‍ ബന്ധിതം .
        ഇങ്ങനെ ജീവിത മോട്ടോകള്‍ 
        മാറ്റിമറിക്കുന്നവര്‍ പൊതുവില്‍ 
        മനുഷ്യനും വാനരനുമല്ലാത്ത 
        മനുഷ്യക്കുറങ്ങിന്‍ വര്‍ഗമാവാം ..

03/12/2011

നിസ്സഹാ യന്‍




ഞാനെവരാലും അകത്തപ്പെടുന്നു 
അതേ..!എല്ലാവരുമേണെ ആട്ടി ഓടിക്കുന്നു 
എന്തുകൊണ്ടെന്നറിയാമോ? 
ഒരുനാള്‍ കഴുകനെന്റെ കരള്‍ പ്പിച്ചിയെടുത്തു.
പിന്നാലെ ഹൃദയം ചെന്നായകളും 
അങ്ങനെ ഞാന്‍ സ്നേഹമില്ലാത്തവനായി 
സ്നേഹിക്കാനവാത്തവനായി 
നിഴല്‍ പോലുമില്ലെന്നെ സ്നേഹിക്കാന്‍ 
എന്നാല്‍ ആ കഴുകനും ചെന്നയയും 
നിങ്ങളാണെന്ന് എനിക്കല്ലാതെ മാറ്റര്‍ക്കരിയം !

വര്‍ണ്ണങ്ങള്‍






പുതുതായി വരിയായിട്ടവര്‍ വന്നു 
കോളേജിന്‍ ആദ്യ നാളുകളിലേക്ക് 
അപ്പോയുമെന്‍ ചോദ്യങ്ങളവരോടൊന്നുമാത്രം
നീ  ഇഷ്ട്ടപ്പെടും നിറമെന്ത് ?


ഒരുവന്‍ കരുപ്പെങ്ങില്‍ ഒരുവന്‍ കാവിയും 
പിന്നെ ചുവപ്പെണ്ണും നീലയെന്നും 
അങ്ങനെ പലതും പറഞ്ഞവര്‍ അക്കൂട്ടത്തില്‍

 എന്നാലവരില്‍ ഒരുവന്റെ ഉത്തരം 
 ദീര്‍ഘ മൌനവും തുറിച്ചു നോട്ടവും 
 അവന്റെ കണ്ണുകള്‍ പറഞ്ഞതെന്നോടിങ്ങനെ ,


കാവിയും പച്ചയും വിശ്വാസികളാണെങ്ങില്‍ 
വിപ്ലവ ചുവപ്പും നീലയും ഭൂമിയെ വായുന്നോര്‍ 


എന്നാല്‍ മൌനത്തിനര്‍ത്തം ഓതുന്നതിങ്ങനെ 
നിറമേളം ചേര്‍ന്നാടുന്ന താണ്ഡവം 
തന്‍ ജീവിതം ഭീതിയിലായ്ത്തുന്നുവെന്നത് .

02/12/2011

ഗദ്ധാര്‍


നിന്‍ മര്കട മുഷ്ടിയുമായി 
തോക്കെന്ധുമ്പോള്‍ 
ചെറു പുഞ്ചിരി തൂകുന്ന 
ഭാല്യങ്ങളില്‍ നിന്നെന്തു നേടി ?
  ഭാല്യ കണ്ണുകള്‍ക്ക്‌ നേര്‍  
  തോക്ക് ചൂണ്ടി നീ പറയുന്നു 
  ഇവര്‍ ഞങ്ങള്‍ക്ക് നേര്‍  കല്ലെറിയുന്നു.
  എന്തൊരു വിരോധാഭാസം 
കേള്‍വിക്കാരെ നിങ്ങള്‍ പറയുക 
തോക്കേന്തി വന്നവര്‍ക്ക് നേര്‍ -
കല്ലെന്ധിയവാന്‍ ഭീഗരവാധിയോ ?
 ലോകതിബന്‍ ചമയുന്നവന്‍ 
 വയിറ്റ് ഹൌസില്‍ ഇരുന്നുകൊണ്ടാട്ടഹസിക്കുന്നു,
 ചെറു പുഞ്ചിരി തൂകുന്ന ഭാല്യങ്ങള്‍ 
 തോക്കിനു മുന്നില്‍ യജിക്കുന്നതുംകണ്ട് 
മറ്റൊന്നുണ്ട് കൂട്ടരേ നിങ്ങലരിയാന്‍ 
അതരിയനും ചിന്തിക്കാനും വേണ്ടി
സൊ രക്ഷക്കായി കല്ലെരിയുന്നവനെ 
തോക്കുധാരി ഭയക്കുന്നതെന്തിനു ?
 അവര്‍ ഭയക്കുന്നത് കല്ലിനെയല്ല സത്യം 
 കരിങ്ങല്ലുപോള്‍ ഉറച്ച മനസ്സെന്നു തീര്‍ച്ച, 
 കഴുകനെ അയച്ച കാട്ടലനോടൊരു ചോദ്യം !
 ഈ കുലീനര്‍ ചെയ്ത തെറ്റെന്ത് ചൊല്ലുവിന്‍ 
 ഏഗ ദൈവത്തില്‍ വിശ്വസിച്ചുവേന്നതോ ?


[അക്ഷര തെറ്റുകള്‍ ഉള്ളതില്‍ ഖേതം പ്രകടിപ്പിക്കുന്നു ]

വില്ലന്മാര്‍ സംസാരിക്കുമ്പോള്‍

മുഖ്യധാരാ സിനിമയുടെ പ്രാഥമിക ലക്ഷ്യം ആദിമധ്യാന്തമുള്ള ഒരു കഥയെ പ്രേക്ഷകന് രസിക്കുന്നവിധത്തില്‍ പറയുകയെന്നതാണ്. ചിത്രത്തിന്‍െറ ആഖ്യാനരീതികളില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്കോ വ്യതിചലനങ്ങള്‍ക്കോപോലും പൊതുവേ ആരും, ശ്രമിക്കാന്‍തന്നെ മിനക്കെടാറില്ല. ഒറ്റയും തെറ്റയുമായെത്തുന്ന ചില വേറിട്ട കാഴ്ചകള്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ പാടിപ്പുകഴ്ത്തിയെന്നോ (ക്ളാസ്മേറ്റ്സ്) അല്ളെങ്കില്‍ നിഷ്കരുണം തട്ടിക്കളഞ്ഞുവെന്നോ വരാം (സിറ്റി ഓഫ് ഗോഡ്). നമ്മുടെ സിനിമകളില്‍ ഭൂരിപക്ഷവും നായകന്‍െറ വീരഗാഥയോ വിജയമോ പ്രേമസാഫല്യമോ ദുരന്തമോ ആണ്. മേല്‍പ്പറഞ്ഞ അതേ രീതിയില്‍ നായികയുടെ കഥകളും ദുര്‍ലഭമായി കാണാറുണ്ട്. കഥ നായകന്‍െറയോ നായികയുടെയോ അവര്‍ രണ്ടു പേരുടെയോ ആകട്ടെ പ്രതിബന്ധമായി മിക്കവാറും വില്ലനോ വില്ലന്മാരോ അവരുടെ സംഘപരിവാരങ്ങളോ കാണും. ഈയൊരു ഘടന തീര്‍ത്തും ഒരു സാമാന്യവത്കരണമാണെന്ന് കരുതുക വയ്യ. കഥയിലെ നായകന് അല്ളെങ്കില്‍ നായികക്ക് ജയിക്കാനോ പോരാടാനോ വീരനാകാനോ വേണ്ട സംഘര്‍ഷാവസ്ഥയും മത്സരവും ഒരുക്കുന്നത് വില്ലന്‍െറ മേല്‍നോട്ടത്തിലാണ്. ഇത്തരം കഥകളുടെ അടിസ്ഥാന ശിലാരൂപങ്ങളെന്നത് ഇനി പറയുന്നവയാണ്. മുഖ്യകഥാപാത്രത്തിനെയോ കഥാപാത്രത്തിന്‍െറ കുടുംബത്തിനെയോ അല്ളെങ്കില്‍, അടുത്ത സുഹൃത്തിനെയോ വില്ലന്‍ ഉപദ്രവിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുന്നു. മുഖ്യകഥാപാത്രത്തിനും വില്ലനും പരസ്പരം മത്സരിക്കേണ്ടി വരുന്നു. മുഖ്യകഥാപാത്രം വില്ലനെയോ വില്ലന്‍ മുഖ്യകഥാപാത്രത്തെയോ പിന്തുടരുന്നു. സ്വാഭാവികമായും കഥകളുടെ പശ്ചാത്തലമനുസരിച്ച് കഥാപാത്രങ്ങളുടെ രൂപങ്ങളില്‍, സ്വഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു.
കഥാപരിസരങ്ങളിലെ മാറ്റം കഥാപാത്രങ്ങളുടെ രൂപഭാവങ്ങളില്‍ വ്യതിയാനം വരുത്തുമെങ്കിലും ഓരോ കഥാപാത്രവും ഏത് ഗണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ആ കഥാപാത്രത്തിന്‍െറ ആമുഖാവതരണത്തിലൂടെയും ചേഷ്ടകളിലൂടെയും പ്രവൃത്തികളിലൂടെയും, മറ്റ് കഥാപാത്രങ്ങളോടുള്ള സമീപനത്തിലൂടെയും രൂപം പ്രാപിക്കുന്നുണ്ട്. നമ്മുടെ പ്രേക്ഷകര്‍ എന്നും അഭിനേതാക്കളെ സ്വീകരിച്ചിരുന്നത്, അവര്‍ നായകരോ വില്ലന്മാരോ ഹാസ്യ താരങ്ങളോ അച്ഛന്‍-അമ്മ വേഷക്കാരോ മറ്റു വേഷക്കാരോ മാത്രമായിട്ടായിരുന്നു. അല്ളെങ്കില്‍, ചലച്ചിത്ര മേഖല പ്രേക്ഷകനെ പരുവപ്പെടുത്തിയെടുത്തത് അത്തരത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു മുഖ്യധാരാ ചിത്രത്തില്‍ കഥാപാത്രത്തിന് കൃത്യവും വിശദവുമായ ആമുഖങ്ങള്‍ ഇല്ളെങ്കിലും പരിചയമുള്ള അഭിനേതാവ് ദൃശ്യത്തിലേക്ക് കടന്നുവരുമ്പോള്‍ ഇനം നോക്കി വേര്‍തിരിക്കാന്‍ പ്രേക്ഷകന് സാധിക്കുന്നു, അത് ചലച്ചിത്രമെന്ന മാധ്യമത്തിന്‍െറ കാവ്യനീതിയോട് ചേരുന്നില്ളെങ്കിലും.
ഒറ്റക്കണ്ണ്, മുഖത്തെ അരിമ്പാറ, കപ്പടാ മീശ, ഐറ്റം ഡാന്‍സ്, ലഹളയോ കലാപമോ അല്ളെങ്കില്‍ മറ്റേതെങ്കിലും അക്രമത്തോടെയുള്ള കഥാപാത്രത്തിന്‍െറ അവതരണം എന്നിങ്ങനെ വില്ലനെ നിര്‍ണയിക്കുന്ന ചില അടിസ്ഥാനചിഹ്നങ്ങളും രീതികളും പഴയകാല ചിത്രങ്ങള്‍ വില്ലന്മാര്‍ക്ക് കല്‍പിച്ചുനല്‍കിയിരുന്നു.
കുടുംബപശ്ചാത്തലത്തിലുള്ള കഥകളില്‍ വില്ലനെ കൂടുതലും പ്രതിനിധാനംചെയ്തിരുന്നത് അമ്മാവനോ വളര്‍ത്തച്ഛനോ അളിയനോ അടുത്ത പരിചയക്കാരനോ സ്ത്രീകഥാപാത്രങ്ങളാണെങ്കില്‍ അമ്മായിയമ്മയോ രണ്ടാനമ്മയോ ആയിരുന്നു. കുടുംബത്തിന്‍െറ പൂര്‍വികസ്വത്ത്, അതിന്‍െറ ഭാഗംചെയ്യല്‍, തറവാടിന്‍െറ അധികാരം, സ്ത്രീധനത്തിലെ കടം തുടങ്ങിയവ ആയിരുന്നു ഈ കഥാപാത്രങ്ങളുടെ കലഹപരിസരങ്ങള്‍. ഈ ഗണത്തില്‍പ്പെട്ട ചില ചിത്രങ്ങളില്‍ ‘വില്ലത്തരം’ ഉന്മൂലനം ചെയ്യപ്പെടുന്നത് മുഖ്യകഥാപാത്രങ്ങളിലൊന്നില്‍നിന്നും വില്ലന്‍ കഥാപാത്രം എണ്ണം പറഞ്ഞൊരു കരണത്തടി ഏറ്റുവാങ്ങുന്നതിലൂടെയാകും. ‘വാത്സല്യം’, ‘ആദ്യത്തെ കണ്‍മണി’, ‘ഈ പുഴയും കടന്ന്’ എന്നിങ്ങനെ സൂപ്പര്‍ഹിറ്റായ എത്രയെത്ര കരണത്തടി കൈ്ളമാക്സുകള്‍.
സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ അധികാരിവര്‍ഗം സിനിമയിലെ വില്ലന്‍െറ മുഖമായി. എണ്‍പതുകളില്‍ ഐ.വി. ശശിയും ടി. ദാമോദരനും ഈ ശ്രേണിയില്‍ ചെയ്ത ചിത്രങ്ങളുടെ തുടര്‍രൂപമായിരുന്നു തൊണ്ണൂറുകളില്‍ ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ദ്വയങ്ങളും ചെയ്തത്. ഇവരുടെ ചിത്രങ്ങളില്‍ പൊതുജനം അറിയുന്ന നേതാക്കളില്‍ പലരും, സാംസ്കാരിക സദസ്സിലെ പ്രമുഖരില്‍ ചിലരും ഏറക്കുറെ അതേ വേഷഭൂഷാദികളോടെ മുഖ്യ വില്ലനായോ വലിയ നഗരങ്ങളില്‍ വേരുകളുള്ള, വിളിക്കാന്‍ ബുദ്ധിമുട്ടുള്ളൊരു പേര്‍ സ്വന്തമായുള്ള, മറ്റൊരു വില്ലന്‍െറ പ്രധാന സംഘാടകനായോ അണിചേര്‍ന്നു. ചാനലില്‍ ലൈവായും അല്ലാതെയും രാഷ്ട്രീയ പൊറാട്ട് നാടകങ്ങള്‍ കാണാന്‍ സാങ്കേതികവിദ്യ നമ്മളെ അനുഗ്രഹിക്കാതിരുന്ന ആ പഴയ കാലത്ത് ജനപക്ഷത്തുനിന്നൊരു നായകന്‍ വില്ലനായ അധികാരിയെ പഴയതും പുതിയതുമായ തെറി വിളിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം പ്രമേയം. ഈ ചിത്രങ്ങളുടെ, വിശേഷാല്‍ ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ദ്വയത്തിന്‍െറ, ഏതാണ്ട് എല്ലാ ചിത്രങ്ങളും അവസാനിപ്പിക്കുന്ന രീതി ഏതാണ്ട് ഒന്നുതന്നെയാണ്. നായകന്‍െറ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ കഥാപാത്രം വില്ലന്‍െറയോ അവരുടെ സംഘത്തിന്‍െറയോ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. സകല ‘നില’യും തെറ്റിയ നായകന്‍ വില്ലനെ (അതിപ്പോ എത്ര വല്യ പുള്ളിയായാലും) ഭീകരമായ ഒരാക്രമണത്തില്‍ ചുട്ടോ ബോംബുവെച്ചോ വെടിവെച്ചോ നശിപ്പിക്കുന്നു.
നായകനാല്‍ ദാരുണമായി കൊല്ലപ്പെടാതെ, നായകന്‍തന്നെ ജീവിതമെന്ന ശിക്ഷയിലേക്ക് വില്ലനെ തള്ളിവിടുന്ന ചില ചിത്രങ്ങളുണ്ട്. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘ചാണക്യന്‍’, ദിനേശ് ബാബു സംവിധാനം ചെയ്ത ‘മഴവില്ല്’ എന്നിവ ഇത്തരത്തിലുള്ളവയാണ്.
മലയാളത്തിലെ കുറ്റാന്വേഷണ ചിത്രങ്ങളുടെ പൊതുവായ ഘടന പ്രേക്ഷകന്‍ കുറ്റവാളിയെന്ന് ഏറക്കുറെ ഉറപ്പിക്കുന്ന ആരെയും കുറ്റവാളിയാക്കില്ല എന്നതാണ്. തൂണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ട് പോയി എന്ന ലൈനില്‍ അവസാന നിമിഷംവരെ ആ ചുറ്റുവട്ടങ്ങളില്‍  മൂളിപ്പാട്ടും പാടിനടന്ന ആരെയെങ്കിലും കുറ്റം ചാര്‍ത്തിക്കൊടുക്കുകയെന്നതാണ് മിക്കവാറും ചിത്രങ്ങളും കാണിച്ചുതരുന്നത്. കുറ്റവാളിയെ ആരും തന്നെ ചിത്രത്തിന്‍െറ അവസാനംവരെ മനസ്സിലാക്കിക്കളയരുതെന്ന്! അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുള്ളതുകൊണ്ട് ഒന്നിലേറെ തവണ കുറ്റം അന്വേഷിച്ച പൊലീസ് ഓഫിസര്‍തന്നെ കുറ്റവാളിയായി മാറിയിട്ടുണ്ട് (വിറ്റ്നസ്, രാക്കിളിപ്പാട്ട്). സാത്ത്വികനായൊരു സ്വാമി സീരിയല്‍ കില്ലറായി മാറിയിട്ടുണ്ട് (ഈ തണുത്ത വെളുപ്പാന്‍ കാലത്ത്).
അമ്മായിയമ്മയോ, രണ്ടാനമ്മയോ അല്ലാതെ സ്ത്രീകഥാപാത്രങ്ങള്‍ ‘വില്ലന്‍’ കഥാപാത്രങ്ങളാകുന്നത് മുഖ്യമായും യക്ഷികളായാണ്. ‘ഭാര്‍ഗവീനിലയ’ത്തിന്‍െറ കറുപ്പുവെളുപ്പ് കാലഘട്ടം മുതല്‍ ഇന്നുവരെയും ഡ്രസ്കോഡില്‍പോലും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്ത, സുന്ദരമായി പാടാന്‍ തീര്‍ച്ചയായും അറിയുന്ന യക്ഷി. ‘മണിച്ചിത്രത്താഴി’ലെ ഗംഗ കേറി ആവേശിച്ച അനവധി ‘ബാധ ഒഴിപ്പിക്കല്‍ നാടക’ങ്ങളും ഈ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.
ഒരു കഥാപാത്രമല്ലാതെയും വില്ലന്‍ ഒരു ചിത്രത്തില്‍ രംഗപ്രവേശം ചെയ്യാം. മുഖ്യ കഥാപാത്രത്തിനെതന്നെ ബാധിക്കുന്ന, പതിനായിരത്തില്‍ ഒരുവനോ ലക്ഷത്തില്‍ ഒരുവനോ മാത്രം വരുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ, രണ്ടാമതൊരിക്കല്‍ പേരു പറയാന്‍പോലും കഴിയാത്ത രോഗമാണ് ചില മലയാള ചിത്രങ്ങളിലെ വില്ലന്‍.  ചിലപ്പോള്‍ മുഖ്യ കഥാപാത്രം വിധിക്ക് കീഴടങ്ങുന്നു. മറ്റ് ചിലപ്പോള്‍ നേരിയ പ്രതീക്ഷ പ്രേക്ഷകന് ബാക്കിയാക്കി വലിയ നഗരത്തിലേക്കോ വിദേശത്തേക്കോ ചികിത്സക്കായി കഥാപാത്രം യാത്രയാകുന്നു.
വലിയ നഗരങ്ങളില്‍നിന്നോ വിദേശത്തുനിന്നോ നാട്ടിലെത്തി ‘നിധി’യോ  പഴയ പണത്തിന്‍െറ കണക്കോ തീര്‍ക്കാന്‍ വരുന്ന, ചില വില്ലന്മാരുമുണ്ട്. നാട് ചുറ്റിവന്ന് നമ്മുടെ നാട്ടില്‍തന്നെ തീപ്പെടാന്‍ ഭാഗ്യം ചെയ്തവര്‍ (ഇന്‍ ഹരിഹര്‍ നഗര്‍, ആര്യന്‍).
രാം ഗോപാല്‍ വര്‍മയുടെ ‘സത്യ’യില്‍നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് നഗരത്തിന്‍െറ ഇരുണ്ട മുഖങ്ങളിലേക്ക് മലയാള സിനിമ കണ്ണുതുറക്കുന്നതിന്‍െറ തുടക്കം എ.കെ. സാജന്‍ സംവിധാനം ചെയ്ത ‘സ്റ്റോപ്പ് വയലന്‍സ്’ ആയിരുന്നു. ഹിന്ദി, തമിഴ് എന്നിങ്ങനെ മറ്റ് ഭാഷകളിലെപ്പോലെ ചോരയൊഴുക്കിയില്ളെങ്കിലും മലയാളത്തിലും അക്രമം ചെയ്യാന്‍ മടിയില്ലാത്ത നായകനും ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളുമായി ധാരാളം കഥകള്‍ വന്നു. ഈ ശ്രേണിയിലെ മറ്റ് ഭാഷാചിത്രങ്ങളെ അനുകരിക്കാന്‍ ശ്രമിച്ചതോ അവതരണത്തിലെ ഏച്ചുകെട്ടലുകളോ തിരക്കഥകളിലെ പാളിച്ചയോ എന്തോ, ചിത്രങ്ങള്‍ ഒന്നുംതന്നെ വന്‍ വിജയങ്ങളായില്ല. പക്ഷേ, ആ ചിത്രങ്ങള്‍ക്ക് കൊച്ചിയെക്കാള്‍ മൊടയുള്ള മറ്റൊരിടവും കേരളത്തിലില്ളെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കാനായി. ക്വട്ടേഷന്‍ സംഘങ്ങളുടെയും ഗുണ്ടാതലവന്മാരുടെയും ആസ്ഥാന കേന്ദ്രമായി ചിത്രീകരിക്കപ്പെടുന്ന കൊച്ചിയില്‍ ഈ ലേഖകന്‍ ഏതാണ്ട് അഞ്ചുവര്‍ഷത്തോളം ഉണ്ടുറങ്ങിയിരുന്നു. എത്രയോ പാതിരാത്രികളില്‍ ഒറ്റക്കും സുഹൃത്തുക്കളോടൊരുമിച്ചും ആ നഗരത്തിലും അവിടത്തെ ഇടനാഴികളിലും പൂണ്ട് വിളയാടിയിരിക്കുന്നു. ചോര ചിന്താന്‍ വെമ്പുന്ന മൂര്‍ച്ചയുള്ളൊരു വാള്‍ത്തലപ്പിന്‍െറ, നേര്‍ത്തൊരു സ്വകാര്യംപോലും ഞങ്ങളില്‍ ആരുംതന്നെ കേട്ടിട്ടില്ല. നിണമൊഴുകുന്ന നീര്‍ച്ചാലുകളൊന്നും ഞങ്ങളുടെ ശ്രദ്ധ തെറ്റിച്ചിട്ടുമില്ല. എങ്കിലും, ഞാനെന്ന പ്രേക്ഷകന്‍ മനസ്സിലാക്കേണ്ടിവരുന്നു, കൊച്ചിയെന്നത് കടലിന്‍െറ പരിലാളനയുള്ള പഴയ റാണിമാത്രമല്ളെന്ന്.
മറ്റ് ഭാഷകളിലെ സിനിമകളില്‍ ഏറെ കൊണ്ടാടപ്പെടുകയും എന്നാല്‍, നമുക്ക് ഉദാഹരണങ്ങള്‍ നിരത്താന്‍ ഇല്ലാത്ത ഈ ജനുസ്സിലെ ചില കഥാപാത്രങ്ങളുണ്ട്. ‘‘സാഹചര്യത്തിന്‍െറ സമ്മര്‍ദം’’കൊണ്ട് അതിമാനുഷികമായ പ്രവൃത്തികള്‍ നമ്മുടെ ചില നായക കഥാപാത്രങ്ങള്‍ക്ക് ചെയ്യേണ്ടിവരാറുണ്ടെങ്കിലും എടുത്തു പറയാവുന്ന ‘സൂപ്പര്‍ ഹ്യൂമന്‍’ കഥാപാത്രം നമ്മുടെ സിനിമയില്‍ ഇനിയും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ‘സൂപ്പര്‍ വില്ലന്‍’ കഥാപാത്രങ്ങള്‍ നമുക്കിനിയുമില്ല.
ഈ വര്‍ഷമാദ്യം ‘ട്രാഫിക്കി’ല്‍ തുടങ്ങി ഇക്കഴിഞ്ഞ ഒക്ടോബറില്‍ ‘ഇന്ത്യന്‍ റുപ്പി’ വരെ ഭേദപ്പെട്ട ചില ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. അവയില്‍ പലതും മുഖ്യധാരാ സിനിമ പരിചയിച്ച വഴികളില്‍നിന്ന് കുതറിമാറി നടന്നവയായിരുന്നു. കഥാപാത്രനിര്‍മിതിയിലെ വാര്‍പ്പുമാതൃകകളെ ചില ചിത്രങ്ങളെങ്കിലും വ്യക്തമായി നിരാകരിക്കുന്നുണ്ട്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ‘ആദാമിന്‍െറ മകന്‍ അബു’വില്‍ കൊടിയ വില്ലത്തരം പോയിട്ട് കളങ്കമേയില്ലാത്ത ഒരു പറ്റം കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ‘സാള്‍ട്ട് ആന്‍ഡ് പെപ്പറി’ല്‍ ചില്ലറ മൊട കാണിക്കുന്നവരുണ്ടെങ്കിലും വില്ലന്മാരില്ളെന്ന് പറയേണ്ടിവരും, വില്ലത്തരങ്ങളുമില്ല. ‘ചാപ്പാ കുരിശി’ല്‍ കഥാപാത്രങ്ങളെ പുതിയകാല ജീവിതത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നു. നായക-വില്ലന്‍ അതിര്‍ത്തികള്‍ വരക്കാതെ നന്മ-തിന്മകളുടെ സമ്മിശ്രമായ കഥാപാത്രങ്ങള്‍. ‘ചാപ്പാ കുരിശ്’ പറയുന്നതുപോലെ 4ജി കാലത്തെ വില്ലന്മാര്‍ വേഷങ്ങള്‍കൊണ്ട് നമുക്ക് തിരിച്ചറിയാന്‍ പറ്റുന്നവര്‍ ആകണമെന്നില്ല. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും.
പ്രശസ്ത ചലച്ചിത്ര നിരൂപകനായ റോജര്‍ എബര്‍ട്ട് ഇങ്ങനെ പറയുന്നു: ‘‘ഒരു സിനിമ ആ ചിത്രത്തിലെ വില്ലനോളം മാത്രമേ നന്നാകുന്നുള്ളൂ. നായകനും അയാളുടെ തന്ത്രങ്ങളും സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നിടത്തോളം വൈഭവമുള്ള വില്ലനാണ് നല്ല ശ്രമത്തിനെ വിജയമാക്കുന്നത്.’’